ലഡ്ക മുസ്തഫ എന്ന അരങ്ങത്ത് പറമ്പിൽ മുസ്തഫ, ശബ്ദമായിരുന്നു എല്ലാം.
തിരൂരിലെ പ്രമുഖ അനൗൺസർ ആയിരുന്ന അരങ്ങത്ത് പറമ്പിൽ മുസ്തഫ. ആരെയും ആകർഷിക്കുന്ന ഇടറാത്ത ശബ്‌ദത്തിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. “ഹൈന്ദവനും ക്രൈസ്തവനും മുസൽമാനും ഒരു മാലയിൽ കോർത്ത മുത്തുമണികളെ പോലെ സാഹോദര്യത്തോടെ വാണ വെട്ടത്തുനാടിന്റെ മതേതര പാരമ്പര്യം എന്ന ആ അനൗൺസ്മെന്റ്, പുതിയങ്ങാടി നേ ർച്ചയെക്കുറിച്ചുംമതമൈത്രിയെക്കുറിച്ചുമെല്ലാം മനോഹരമായ വാചകങ്ങളിലൂടെ മൈക്കിൽ വിളിച്ചു പറയുന്നത് കേൾക്കാൻ മാത്രം മുസ്തഫയുടെ ചുറ്റുംആളുകൾ കൂടി കഴിഞ്ഞ നവംബർ 18ന് മുസ്തഫ മരിച്ചു. തിരൂരിലെ ഒട്ടുമിക്ക ഫുട്ബോൾ മത്സരങ്ങളുടെയും വിവരണം മൈക്കിലൂടെ വിളിച്ചു പറഞ്ഞിരുന്നത് അദ്ദേഹമായിരുന്നു. മൈതാനങ്ങളിലും നിരത്തുകളിലും വേദികളിലും മുസ്‌തഫയുടെ ശബ്ദം നിറഞ്ഞിരുന്നു.